Monday, August 8, 2011

Malayalam Poems

അഗസ്ത്യഹൃദയംമധുസൂധനന്നായര്

രാമ രഘുരാമ നാമിനിയും നടക്കാം
രാവിന്നു മുന്പേ കനല്ക്കാട് താണ്ടാം
നോവിന്റെ ശൂല മുന മുകളില് കരേറാം
നാരായ ബിന്ധുവിലഗസ്ത്യനെ കാണാം

ചിട നീണ്ട വഴിയളന്നും പിളന്നും കാട്ടു
ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും
ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-
മൊലിവാന്ന ചുടുവിയപ്പാപൊതിഞ്ഞും
മലകയറുമീ നമ്മളൊരുവേളയൊരുകാത-
മൊരുകാതമേയുള്ളു മുകളീലെത്താൻ.

ഇപ്പൊള് നാമെത്തിയീ വനപര്ണ്ണശാലയുടെ
കൊടുമുടിയിലിവിടാരുമില്ലേ
വനപര്ണ്ണശാലയില്ലല്ലോ വനം കാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെ കൈകള്
മരുന്നുരക്കുന്നതില്ലല്ലോ
പശ്ശ്യേമ ശരതശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റി കാണ്മതീലല്ലോ

ഇപ്പൊഴീ അനുജന്റെ ചുമലിപിടിക്കൂ
ഇപ്പാപ ശില നീ അമത്തി ചവിട്ടൂ
ജീവന്റെ തീ മഴുവെറിഞ്ഞു ഞാനീട്ടും
വഴിയിനീ എന്നിലൂടെ കരേറൂ
ഗിരിമകുടമാണ്ടാലഗസ്ത്യനെക്കണ്ടാ
പരലുപോലത്താരമിഴിയൊളിപുരണ്ടാ
കരളികലക്കങ്ങതെളിയുന്ന പുണ്യം
ജ്വരമാണ്ടൊരുടലിന്നു ശാന്തിഴൈതന്യം

ഒടുവിനാമെത്തിയീ ജന്മശൈലത്തിന്റെ
കൊടുമുടിയിലിവിടാരുമില്ലേ…??
വനപണ്ണശാലയില്ലല്ലോ,മനംകാത്ത
മുനിയാമഗസ്ത്യനില്ലല്ലോ
മന്ത്രം മണക്കുന്ന കാറ്റിന്റെകൈക
മരുന്നുരയ്ക്കുന്നതില്ലല്ലോ
പശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരു
പാച്ചോറ്റികാണ്മതില്ലല്ലോ
രുദ്രാക്ഷമെണ്ണിയോരാ നാഗദന്തിത
മുദ്രാദലങ്ങളീല്ലല്ലോ
അഴലിനിഴകുത്തു മ്മം ജയിച്ചോരു
തഴുതാമപോലുമില്ലല്ലോ

ദാഹം തിളച്ചാവിനാഗമാകുന്നൊരാ
ദിക്കിന്റെ വക്കു പുളയുന്നു.
ചിത്തങ്ങചുട്ടുതിന്നാടുന്ന ചിതകളുടെ
ചിരിപോലെ ചിതറിയ വെളിച്ചമമറുന്നു
കന്മുനകകൂച്ചുണ്ടു നീട്ടിയന്തിക്കിളി-
പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നു
ഭൌമമൌഡ്യം വാതുറന്നുള്ളിവീഴുന്ന
മിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നു
മലവാത തുപ്പും കനച്ചീളുകനക്കി
മലചുറ്റിയിഴയും കരിന്തേളുകമണ്ണീ-
ലഭയം തിരക്കുന്ന വേരിന്റെയുമിനീരി-
ലപമൃത്യുവിവാലുകുത്തിയാഴ്തുന്നു
ചുറ്റും ത്രിദോഷങ്ങകോപിച്ചു ഞെക്കുന്ന
വന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നു
സന്നിപാതത്തിന്റെ മൂച്ചയാലീശൈല
നാഡിയോ തീരെത്തളന്നിരിക്കുന്നു.
ബ്രഹ്മിയും കുപ്പക്കൊടിത്തൂവയുംതേടി
അഗ്നിവേശനീല വിണ്ണു ചുറ്റുന്നു
ദാഹമേറുന്നോ..?രാമ
ദേഹമിടറുന്നോ
നീക്കിളികപാടുമൊരു ദിക്കുകാണാമവിടെ
നീക്കണിക തേടിഞാനൊന്നുപോകാം

കാലാത്തടഞ്ഞതൊരു ച്ചരലുപാത്രം
കയ്യാലെടുത്തതൊരു ചാവുകിളി മാത്രം
കരളാക്കടഞ്ഞതൊരു ചിമിഴുവെള്ളം
ഉയിരാപ്പിറപ്പുവെറുമൊറ്റമൊഴി മന്ത്രം
ആതുരശരീരത്തിലിഴയുന്ന നീനാഡി-
യന്ത്യപ്രതീക്ഷയായ്ക്കാണാം
ഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട-
യ്ക്കിവിടെയിളവേക്കാം
തിന്നാതരിമ്പുമില്ലെങ്കിലും കരുതിയൊരു
കുംഭം തുറക്കാം
അതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി-
ക്കുടലുകൊത്തിക്കാം
വയറിന്റെ കാളലും കാലിന്റെനോവുമീ
വ്യഥയും മറക്കാം
ആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീ
വിഷമജ്വരത്തിന്റെ വിഷമിറക്കാം
സ്വല്പം ശയിക്കാം, തമ്മി
സൌഖ്യം നടിക്കാം…….

നൊമ്പരമുടച്ചമിഴിയോടെനീയെന്തിനോ
സ്തംഭിച്ചു നിക്കുന്നുവല്ലോ..
കമ്പിതഹൃദന്തമവ്യക്തമായോക്കുന്ന
മുപരിചയങ്ങളാണല്ലേ..?
അരച! നിന്നോമ്മയിലൊരശ്രുകണമുണ്ടോ?
അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ..?
കഥയിലൊരുനാനിന്റെ യവ്വനശ്രീയായ്-
ക്കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ..?
ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ
ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു
അവളൊരുവിതുമ്പലായ് തൊണ്ടതടയുന്നു
മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു….
അവള് പെറ്റ മക്കള്ക്ക് നീ കവചമിട്ടു
അന്യോന്യമെയ്യുവാന് അസ്ത്രം കൊടുത്തു
അഗ്നി ബീജം കൊണ്ട് മേനികള് മെനഞ്ഞു
മോഹബീജം കൊണ്ട് മേടകള് മെനഞ്ഞു
രാമന്നു ജയമെന്ന് പാട്ട് പാടിച്ചു
ഉന്മാദ വിദ്യയില് ബിരുദം കൊടുത്തു
നായ്ക്കുരണ നാവില് പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന് ഒരുക്കി ക്കൊടുത്തു

നായ്ക്കുരണ നാവില് പുരട്ടി ക്കൊടുത്തു
നാല്ക്കവല വാഴാന് ഒരുക്കി ക്കൊടുത്തു

ആപിന്ച്ചു കരളുകള്ചുരന്നെടുതല്ലേ
നീ പുതിയ ജീവിത രസായനം തീര്ത്തു
നിന്റെ മേദസ്സില്പുഴുക്കള്നുരച്ചു
മിന്റെ മൊഴി ചുറ്റും വിഷചൂര് തേച്ചു
എല്ലാമെരിഞ്ഞപ്പോള്അന്ത്യത്തില്
നിന്കണ്ണില്ഊറുന്നതോ നീല രക്തം
നിന്കണ്ണിലെന്നുമേ കണ്നായിരുന്നോരെന്
കരളിലോ………
കരളുന്ന ദൈന്യം

ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി-
നുലയുന്ന തിരിനീട്ടി നോക്കാം
അഭയത്തിനാദിത്യഹൃദയമന്ത്രത്തിന്നു-
മുയിരാമഗസ്ത്യനെത്തേടാം
കവചം ത്യജിക്കാം ഹൃദയ
കമലം തുറക്കാം

ശൈലകൂടത്തിന്റെ നിടിലത്തിനപ്പുറം
ശ്രീലമിഴി നീത്തുന്ന വിണ്ണിനെക്കണ്ടുവോ..??
അമൃതത്തിനമൃതത്വമേകുന്ന ദിക്കാല
ഹൃദയങ്ങളിനിന്നു തൈലങ്ങവാറ്റുന്ന
തേജസ്സുമഗ്നിസ്പുടം ചെയ്തു നീറ്റുന്ന
ഓജോബലങ്ങക്കു ബീജം വിതയ്ക്കുന്ന
ആപോരസങ്ങളെയൊരായിരംകോടി
യാവത്തിച്ചു പുഷ്പരസശക്തിയായ്മാറ്റുന്ന
അഷ്ടാംഗയോഗമാന്നഷ്ടാംഗഹൃദയത്തി
നപ്പുറത്തമരത്വയോഗങ്ങതീക്കുന്ന
വിണ്ണിനെക്കണ്ടുവോ.? വിണ്ണിന്റെ കയ്യിലൊരു
ചെന്താമരച്ചെപ്പുപോലെയമരുന്നൊരീ
കുടം കണ്ടുവോ.? ഇതിനുള്ളിലെവിടെയോ
എവിടെയോ തപമാണഗസ്ത്യ

സൌരസൌമ്യാഗ്നികലകകൊണ്ടുവണ്ണങ്ങ
വീര്യദലശോഭയായ് വിരിയിച്ച പുക്കളി
ചിരജീവനീയ സുഖരാഗവൈഖരിതേടു
മൊരുകുരുവിതകണ്ഠനാളബാഷ്പങ്ങളി
ഹൃന്മധ്യദീപത്തിനിശബ്ദമൂറുന്ന
ഹരിതമോഹത്തിന്റെ തീഥനാദങ്ങളി
വിശ്വനാഭിയിലഗ്നിപദ്മപശ്യന്തിക്കു
വശ്യത ചുരത്തുന്ന മാതൃനാളങ്ങളീ
അച്യുതണ്ടിന്നന്തരാളത്തിലെപരാ
ശബ്ദം തിരക്കുന്നപ്രാണഗന്ധങ്ങളി
ബ്രഹ്മാണ്ഡമൂറും മൊഴിക്കുടത്തിന്നുള്ളി
ലെവിടെയോ തപമാണഗസ്ത്യ

ഇരുളിജരായുവിലമന്നിരിക്കുന്നൊരീ
കുടമിനി പ്രാഥിച്ചുണത്താ
ഒരുമന്ത്രമുണ്ടോ.?രാമ
നവമന്ത്രമുണ്ടോ..???

മോഹം - .എന്‍.വി

ഒരു വട്ടം കൂടിയെന്ഓര്മ്മകള്മേയുന്ന
തിരുമുറ്റത്തെത്തുവാന്മോഹം

തിരുമുറ്റത്തൊരു കോണില്നില്ക്കുന്നൊരാ
നെല്ലി മരമൊന്നുലുത്തുവാന്മോഹം
മരമോന്നുലുതുവാന്മോഹം

അടരുന്ന കായ്മണികള്പൊഴിയുമ്പോള്
ചെന്നെടുത്ത്അതിലൊന്ന് തിന്നുവാന്മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം

തൊടിയിലെ കിണര്വെള്ളം കോരി
കുടിച്ചെന്ത് മധുരം എന്നോതുവാന്മോഹം
എന്ത് മധുരമെന്നോതുവാന്മോഹം

ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്മോഹം

വെറുതെയിരിന്നൊരു കുയിലിന്റെ
പാട്ടു കേട്ടെതിര്പ്പാട്ടു പാടുവാന്മോഹം

അത് കേള്ക്കെ ഉച്ചത്തില്കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്മോഹം
ഒടുവില്പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്മോഹം

വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്മോഹം

മാമ്പഴം - വൈലോപ്പിള്ളി ശ്രീധരമേനോ

അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മതനേത്രത്തിനിന്നുതിന്നൂ ചുടുകണ്ണീ
നാലുമാസത്തിമുപിലേറെനാകൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികവിരിയവേ
അമ്മതമണിക്കുട്ടപൂത്തിരികത്തിച്ചപോ
അമ്മലച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോഉണ്ണികവിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാക്കണ്ണു കണ്ണുനീത്തടാകമായ്
മാങ്കനി പെറുക്കുവാഞാവരുന്നില്ലെന്നവ
മാപെഴും മലക്കുലയെറിഞ്ഞു വെറും മണ്ണി
വാക്കുകകൂട്ടിച്ചൊല്ലാവയ്യാത്ത കിടാങ്ങളെ
ദീഘദശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങ
തുംഗമാം മീനച്ചൂടാതൈമാവിമരതക-
ക്കിങ്ങിണി സൗഗന്ധികം സ്വണ്ണമായ് തീരും മുപേ
മാങ്കനി വീഴാകാത്തു നിക്കാതെ മാതാവിന്റെ
പൂങ്കുയികൂടും വിട്ടു പരലോകത്തെ പൂകി
വാനവക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവവാഴ്കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവമാവിൻ‌ചോട്ടികളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവക്കെന്നാ
അവക്കാ ഹന്ത! കണ്ണിരിനാഅന്ധമാം ഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവ
തന്നുണ്ണിക്കിടാവിന്റെ താരുടമറചെയ്ത
മണ്ണിതാനിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാ
ഉണ്ണിക്കൈക്കെടുക്കുവാഉണ്ണിവായ്ക്കുണ്ണാവേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാവിളിക്കുമ്പോ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാവരാറില്ലെ
വരിക കണ്ണാകാണാ‍ൻ വയ്യത്തൊരെകണ്ണനേ
സരസാ നുകന്നാലും തായ നൈവേദ്യം നീ
ഒരു തൈകുളിക്കാറ്റായരികത്തണഞ്ഞപ്പോ
അരുമക്കുഞ്ഞിപ്രാണഅമ്മയെ ആശ്ലേഷിച്ചു

വീണപൂവ്(കുമാരനാശാന്‍)

1

ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ
ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-
യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്ത്താല്‍?

2

ലാളിച്ചു പെറ്റ ലതയന്പൊടു ശൈശവത്തില്‍,
പാലിച്ചു പല്ലവപുടങ്ങളില്വെച്ചു നിന്നെ;
ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
ട്ടാലാപമാര്ന്നു മലരേ, ദളമര്മ്മരങ്ങള്

3

പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തില്വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്നാളില്

4

ശീലിച്ചു ഗാനമിടചേര്ന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ്നീ
ലോകതത്വവുമയേ, തെളിവാര്ന്ന താരാ-
ജാലത്തൊടുന്മുഖതയാര്ന്നു പഠിച്ചു രാവില്

5

ഈവണ്ണമന്പൊടു വളര്ന്നഥ നിന്റെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികള്മോഹനങ്ങള്
ഭാവം പകര്ന്നു വദനം, കവിള്കാന്തിയാര്ന്നു
പൂവേ! അതില്പുതിയ പുഞ്ചിരി സഞ്ചരിച്ചു.

6

ആരോമലാമഴക്‌, ശുദ്ധി, മൃദുത്വ,മാഭ
സാരള്യമെന്ന, സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ, മൃദുമെയ്യില്നവ്യ-
താരുണ്യമേന്തിയൊരു നിന്നില കാണണം താന്

7

വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുന്പുഴറിയോടിയ ഭീരുവാട്ടെ
നേരേ വിടര്ന്നു വിലസീടിന നിന്ന നോക്കി-
യാരാകിലെന്തു, മിഴിയുള്ളവര്നിന്നിരിക്കാം

8

മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാര്ത്ഥികള്ചിത്രമല്ല-
തില്ലാര്ക്കുമീഗുണവു, മേവമകത്തു തേനും

9

ചേതോഹരങ്ങള്സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കുവേദ്യ-
മേതോ വിശേഷസുഭഗത്വവുമാര്ന്നിരിക്കാം

10

"
കാലം കുറഞ്ഞ ദിനമെങ്കിലുമര്ത്ഥദീര്ഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന"മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.

11

അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോര്ത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
എന്നല്ല ദൂരമതില്നിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജന്

12

കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു
തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കില്നിന്നരികില്വന്നിഹ വട്ടമിട്ടു
വല്ലാതിവന്നിലവിളിക്കുകയില്ലിദാനീം

13

എന്നംഗമേകനിഹ തീറുകൊടുത്തുപോയ്ഞാന്
എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ
എന്നൊക്കെയല്ലി ബത വണ്ടു പുലമ്പിടുന്നു?

14

ഹാ! കഷ്ട, മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനായ്‌, അനുഭവിച്ചൊരു ധന്യനീയാള്
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാര്ത്തനായിനിയിരിപ്പതു നിഷ്ഫലംതാന്‍!

15

ചത്തീടുമിപ്പോഴിവനല്പവികല്പമില്ല
തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാല്
അത്യുഗ്രമാം തരുവില്ബത കല്ലിലും പോയ്
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നന്‍?

16

ഒന്നോര്ക്കിലിങ്ങിവ വളര്ന്നു ദൃഢാനുരാഗ-
മന്യോന്യമാര്ന്നുപയമത്തിനു കാത്തിരുന്നൂ
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനന്
ക്രന്ദിയ്ക്കയാം; കഠിന താന്ഭവിതവ്യതേ നീ.

17

ഇന്നല്ലയെങ്കിലയി നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
എന്നെച്ചതിച്ചു ശഠന്‍, എന്നതു കണ്ടു നീണ്ടു
വന്നുള്ളൊരാധിയഥ നിന്നെ ഹനിച്ചു പൂവേ

18

ഹാ! പാര്ക്കിലീ നിഗമനം പരമാര്ത്ഥമെങ്കില്
പാപം നിനക്കു ഫലമായഴല്പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോര്ക്കുക മുമ്പു; പശ്ചാ-
ത്താപങ്ങള്സാഹസികനിങ്ങനെയെങ്ങുമുണ്ടാം.

19

പോകട്ടതൊക്കെയഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരില്
ഏകുന്നു വാക്പടുവിനാര്ത്തി വൃഥാപവാദം
മൂകങ്ങള്പിന്നിവ പഴിക്കുകില്ദോഷമല്ലേ?

20

പോകുന്നിതാ വിരവില്വണ്ടിവിടം വെടിഞ്ഞു
സാകൂതമാം പടി പറന്നു നഭസ്ഥലത്തില്
ശോകാന്ധനായ്കുസുമചേതന പോയമാര്ഗ്ഗ-
മേകാന്തഗന്ധമിതു പിന്തുടരുന്നതല്ലീ?

21

ഹാ! പാപമോമല്മലരേ ബത നിന്റെ മേലും
ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തന്
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്കഴുകനെന്നു കപോതമെന്നും?

22

തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു
ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി

23

ഞെട്ടറ്റു നീ മുകളില്നിന്നു നിശാന്തവായു
തട്ടിപ്പതിപ്പളവുണര്ന്നവര്താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ

24

അത്യന്തകോമളതയാര്ന്നൊരു നിന്റെ മേനി-
യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യദ്സ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങള്

25

അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-
മെന്യേ ഗതമൗക്തികശുക്തിപോല്നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിന്പരിധിയെന്നു തോന്നും

26

ആഹാ, രചിച്ചു ചെറു ലൂതകളാശു നിന്റെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാര്ദ്രയായുടനുഷസ്സുമണിഞ്ഞൂ നിന്മേല്
നീഹാരശീകരമനോഹരമന്ത്യഹാരം

27

താരങ്ങള്നിന്പതനമോര്ത്തു തപിച്ചഹോ -
ണ്ണീരായിതാ ഹിമകണങ്ങള്പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിന്റെ
ചാരത്തു വീണു ചടകങ്ങള്പുലമ്പിടുന്നു

28

ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ-
മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാര്ത്ഥമിഹ വാണൊരു നിന്ചരിത്ര-
മാരോര്ത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?

29

കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടല്‍-
കൊണ്ടാശു ദിങ്മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാര്സഖന്ഗിരിതടത്തില്വിവര്ണ്ണനായ്നി-
ന്നിണ്ടല്പ്പെടുന്നു, പവനന്നെടുവീര്പ്പിടുന്നു.

30

എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേല്‍?
എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു ഹാ, ഗുണികളൂഴിയില്നീണ്ടു വാഴാ.

31

സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം
സാധിഷ്ഠര്പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്വതില്നിന്നു മേഘ-
ജ്യോതിസ്സുതന്ക്ഷണികജീവിതമല്ലി കാമ്യം?

32

എന്നാലുമുണ്ടഴലെനിക്കു വിയോഗമോര്ത്തും
ഇന്നത്ര നിന്കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം

33

ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-
ന്നൊന്നായ്ത്തുടര്ന്നു വരുമാ വഴി ഞങ്ങളെല്ലാം
ഒന്നിനുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കല്നശിക്കുമോര്ത്താല്‍.

34

അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങള്നീട്ടി
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂര്ണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.

35

ഉത്പന്നമായതു നശിക്കു,മണുക്കള്നില്ക്കും
ഉത്പന്നനാമുടല്വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്പത്തി കര്മ്മഗതി പോലെ വരും ജഗത്തില്
കല്പിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങള്

36

ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല
മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോള്
ചൈതന്യവും ജഡവുമായ്കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വര വൈഭവത്താല്

37

ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-
ലുത്പന്നശോഭമുദയാദ്രിയിലെത്തിടും പോല്
സത്പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്മേല്
കല്പദ്രുമത്തിനുടെ കൊമ്പില്വിടര്ന്നിടാം നീ.

38

സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-
ണമ്പോടടുക്കുമളിവേണികള്ഭൂഷയായ്നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും തമധികം സുകൃതം ലഭിക്കാം

39

അല്ലെങ്കിലാ ദ്യുതിയെഴുന്നമരര്ഷിമാര്ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായ്നീ
സ്വര്ല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃ പരമാം പദത്തില്

40

ഹാ! ശാന്തിയൗപനിഷദോക്തികള്തന്നെ നല്കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്വയ്ക്കുക നമ്മള്‍, പിന്നെ-
യീശാജ്ഞ പോലെ വരുമൊക്കെയുമോര്ക്ക പൂവേ!

41

കണ്ണേ, മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്
എണ്ണീടുകാര്ക്കുമിതുതാന്ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാല്‍? അവനി വാഴ്വു കിനാവു കഷ്ടം!

കണ്ണട (മുരുക കാട്ടാക്കട)

എല്ലാവക്കും തിമിരം നമ്മക്കെല്ലാവക്കും തിമിരം
മങ്ങിയ കാഴ്ച്ചകകണ്ടു മടുത്തു
കണ്ണടകവേണം കണ്ണടകവേണം

രക്ത്തം ചിതറിയ ചുവരുകകാണാം
അഴിഞ്ഞ കോല ക്കോപ്പുകകാണാം

കത്തികവെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപുക പൊന്തും തെരുവി
പാതിക്കാവിറകൊവതു കാണാം
ഒഴിഞ്ഞ കൂരയിഒളിഞ്ഞിരിക്കും
കുരുന്നുഭീതി ക്കണ്ണുകകാണാം

മങ്ങിയ കാഴ്ച്ചകകണ്ടു മടുത്തു
കണ്ണടകവേണം കണ്ണടകവേണം

സ്മരണകുടീരങ്ങപെരുകുംബോ
പുത്രബലിവഴിയെ പോകുംബോ
മാത്രുവിലാപത്താരാട്ടി
മിഴി പൂട്ടിമയങ്ങും ബാല്യം
കണ്ണിപെരുമഴയായ്പെയ്തൊഴിവതു കാണാം

മങ്ങിയ കാഴ്ച്ചകകണ്ടു മടുത്തു
കണ്ണടകവേണം കണ്ണടകവേണം


പൊട്ടിയ താലിചരടുകകാണാം
പൊട്ടാ മദ്യക്കുപ്പികകാണാം
പലിശ പട്ടിണി പടികേറുംബോ
പുറകിലെ മാവികയറുകകാണാം

തറയിലൊരിലയിലൊരപ്പം ചോരയി
കൂനനുറുംബിര തേടകാണാം

മങ്ങിയ കാഴ്ച്ചകകണ്ടു മടുത്തു
കണ്ണടകവേണം കണ്ണടകവേണം


പിഞ്ചു മടികുത്തപതുപേചെന്നിരുപതുവെള്ളി
കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകകാണാം

തെരുവിസ്വപ്നം കരിഞ്ഞ മുഘവും
നീട്ടിയ പിഞ്ചു കരങ്ങകാണാം

അരികിശീമ കാറിന്നുള്ളി
സുകശീതള മൃതു മാറിചൂരി
ഒരുശ്വാനപാനുണവതു കാണാം

മങ്ങിയ കാഴ്ച്ചകകണ്ടു മടുത്തു
കണ്ണടകവേണം കണ്ണടകവേണം


തിണ്ണയിലബതു കാശിപെ
തെണ്ടി ഒരായിരമാളെ ക്കാണാം
കൊടിപാറും ചെറു കാറിലൊരാ
പരിവാരങ്ങളുമായ്പായ്വ്വതുകാണാം

മങ്ങിയ കാഴ്ച്ചകകണ്ടു മടുത്തു
കണ്ണടകവേണം കണ്ണടകവേണം

കിളിനാദം ഗതകാലം കനവി
നുണയും മൊട്ടകുന്നുകകാണാം
കുത്തി പായാമോഹിക്കും പുഴ
വറ്റിവരണ്ടു കിടപ്പതു കാണാം
പുഴ വറ്റിവരണ്ടു കിടപ്പതു കാണാം

വിളയില്ല തവളപാടില്ലാ
കൂറ്റകുഴികകുപ്പത്തറക

മങ്ങിയ കാഴ്ച്ചകകണ്ടു മടുത്തു
കണ്ണടകവേണം കണ്ണടകവേണം


ഒരാളൊരിക്കകണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കകണ്ണട വച്ചു
ചെകിടടി വെടിയുണ്ട

ഒരാളൊരിക്കകണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കകണ്ണട വച്ചു
ചെകിടടി വെടിയുണ്ട
കൊത്തിയുടക്കുക ത്തിമിരക്കാഴ്ച്ചക
സ്പടികസരിതം പോലേ സുകൃതം
കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു
മാവേലിത്തറ കാണും വരെ നാം
കൊത്തിയുടക്കുക കാഴ്ച്ച്ക
ഇടയമുട്ടി വിളിക്കും കാലം കാക്കുക

എല്ലാവക്കും തിമിരം നമ്മക്കെല്ലാവക്കും തിമിരം
മങ്ങിയ കാഴ്ച്ചകകണ്ടു മടുത്തു
കണ്ണടകവേണം കണ്ണടകവേണം

പിറക്കാത്ത മകന് (ബാലചന്ദ്രന്ചുള്ളിക്കാട് )

ലോകാവസാനം വരേക്കും പിറക്കാതെ
പോകട്ടേ, നീയെന്മകനേ, നരകങ്ങള്
വാ പിളര്ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-
ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.

പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്
വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്
പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്
ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?
വേലകിട്ടാതെ വിയര്ക്കുന്നൊരച്ഛന്റെ
വേദനയുണ്ടു വളരുന്നതെങ്ങനെ?
രോഗദാരിദ്ര്യ ജരാനരാപീഡകള്
ബാധിച്ചുഴന്നു മരിക്കുന്നതെങ്ങനെ?

അറ്റുതെറിച്ച പെരുവിരല്‍, പ്രജ്ഞ തന്
ഗര്ഭത്തിലേ കണ്ണു പൊട്ടിയ വാക്കുകള്
ചക്രവേഗങ്ങള്ചതച്ച പാദങ്ങളാല്
പിച്ചതെണ്ടാന്പോയ ബുദ്ധസ്മരണകള്
രക്തക്കളങ്ങളില്കങ്കാളകേളിക്കു
കൊട്ടിപ്പൊളിഞ്ഞ കിനാവിന്പെരുമ്പറ

ഇഷ്ടദാനം നിനക്കേകുവാന്വയ്യെന്റെ
ദുഷ്ടജന്മത്തിന്റെ ശിഷ്ടമുണ്ടിത്രയും.
നിത്യേന കുറ്റമായ്മാറുന്ന ജീവിത
തൃഷ്ണകള്മാത്രം നിനക്കെന്റെ പൈതൃകം.
അക്ഷരമാല പഠിച്ചു മനുഷ്യന്റെ
കഷ്ടനഷ്ടങ്ങളെ കൂട്ടിവായിക്കുകില്
വ്യര്ത്ഥം മനസ്സാക്ഷിതന്ശരശയ്യയില്
കാത്തുകിടക്കാം മരണകാലത്തെ നീ.
മുക്തിക്കു മുഷ്ടിചുരുട്ടിയാല്നിന്നെയും
കൊട്ടിയടയ്ക്കും കരിങ്കല്ത്തുറുങ്കുകള്‍.

മുള്ക്കുരിശേന്തി മുടന്തുമ്പോഴെന്നെ നീ
ക്രുദ്ധമൌനത്താല്വിചാരണ ചെയ്തിടാം
നിന്നെക്കുറിച്ചുള്ള ദു:ഖമെന്പെണ്ണിന്റെ-
യുള്ളം പിളര്ക്കുന്ന വാളായുറഞ്ഞിടാം.
അത്രമേല്നിന്നെ ഞാന്സ്നേഹിക്കയാല്‍, വെറും
ഹസ്തഭോഗങ്ങളില്‍, പെണ്ണിന്റെ കണ്ണു നീ-
രിറ്റുവീഴുന്ന വിഫലസംഗങ്ങളില്
സൃഷ്ടിദാഹത്തെക്കെടുത്തുന്നു നിത്യവും.

ലോകാവസാനം വരേക്കും പിറക്കാതെ
പോക മകനേ, പറയപ്പെടാത്തൊരു
വാക്കിനെപ്പോലര്ത്ഥപൂര്ണ്ണനായ്‌, കാണുവാ-
നാര്ക്കുമാകാത്ത സമുദ്രാഗ്നിയെപ്പോലെ
ശുദ്ധനായ്‌, കാലത്രയങ്ങള്ക്കതീതനായ്‌.

No comments:

Post a Comment